|
പ്രകാശം മങ്ങിയ അള്‍ത്താരയുടെ നിശബ്ദതയില്‍ വീണ്ടും സ്മരണയുടെ നാളുകള്‍. ഒരു വിശുദ്ധ പ്രയാണത്തിന്‍റെ പിന്തുടര്‍ച്ചയില്‍ സെപ്പുള്‍ക്കര്‍ ദേവാലയത്തിന്‍റെ ഇടനാഴികളുണര്‍ന്നു. വെള്ളിയാഴ്ചയുടെ മൗനത്തില്‍ നിന്നു പതുക്കെ ഉയിര്‍പ്പിന്‍റെ സ്മരണയിലേക്ക് പ്രകാശം വീഴുമ്പോള്‍ വിശുദ്ധ നഗരം ആഘോഷങ്ങള്‍ക്ക് ഒരുങ്ങിക്കഴിഞ്ഞിരുന്നു. മുള്‍ക്കിരീടവും മുറിവേറ്റ പാദങ്ങളുമായി ദൈവപുത്രന്‍ നടന്നെത്തിയതും യാത്ര അവസാനിപ്പിച്ചതും...
|